AmericaLatest NewsNewsPolitics

ജൂലൈ 4-ന് ട്രംപിന്റെ വമ്പൻ റാലി; വിവാദങ്ങൾക്കിടയിലും ആഘോഷത്തി നൊരുങ്ങി യുഎസ്

വാഷിംഗ്‌ടൺ ഡി സി : അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന വാർഷികത്തോട് അനുബന്ധിച്ച് ജൂലൈ നാലിന് വാഷിംഗ്ടണിലെ നാഷണൽ മാളിൽ വമ്പൻ ‘ട്രംപ് റാലി’  നടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം, വ്യോമാഭ്യാസ പ്രകടനങ്ങൾ, സൈനിക ബാൻഡുകളുടെ സംഗീതപരിപാടികൾ എന്നിവ റാലിയുടെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് അദ്ദേഹം തന്റെ ‘ട്രൂത്ത് സോഷ്യൽ’ മാധ്യമത്തിലൂടെ അറിയിച്ചു.

ട്രംപുമായി സഹകരിക്കുന്നതിലുള്ള വിയോജിപ്പ് കാരണം ‘ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയർ’ എന്ന പരിപാടിയിൽ നിന്ന് പകുതിയോളം കലാകാരന്മാർ പിന്മാറിയിട്ടുണ്ട്. ഈ ഒഴിവുകളിൽ തീവ്ര യാഥാസ്ഥിതിക-മത സംഘടനകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഔദ്യോഗികമായി കോൺഗ്രസ് നിശ്ചയിച്ചിരുന്ന നിഷ്പക്ഷമായ ആഘോഷങ്ങൾക്ക് പകരമായി, ട്രംപ് അനുകൂലികളായ ‘ഫ്രീഡം 250’ എന്ന സ്വകാര്യ ടാസ്ക് ഫോഴ്സാണ് ഈ പരിപാടിക്ക് പണം മുടക്കുന്നത്. ഇതിന്റെ സാമ്പത്തിക സ്രോതസ്സുകൾക്കെതിരെ പ്രതിപക്ഷം വലിയ വിമർശനം ഉന്നയിക്കുന്നുണ്ട്.

 രാജ്യത്തിന്റെ 250-ാം വാർഷികത്തെ സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ട്രംപ് ഉപയോഗിക്കുകയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി ആരോപിക്കുന്നു. പ്രത്യേക പാസ്പോർട്ടുകളിലും നാണയങ്ങളിലും ട്രംപിന്റെ ചിത്രം പതിപ്പിക്കും. കഴിഞ്ഞ ഞായറാഴ്ച തന്റെ 80-ാം ജന്മദിനത്തിൽ വൈറ്റ് ഹൗസ് ലോൺ ഒരു ഗുസ്തി ഗോദയാക്കി മാറ്റിക്കൊണ്ടാണ് ട്രംപ് ഈ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button