ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫ് മേയ് 10ന് ന്യൂജേഴ്‌സിയിൽ

ന്യൂയോർക്ക്: ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൺവെൻഷൻക്ക് തുടക്കം കുറിക്കുന്ന കിക്കോഫ് ചടങ്ങ്, മേയ് 10 ശനിയാഴ്ച ഉച്ചക്ക് 12 മണിമുതൽ ന്യൂജേഴ്‌സിയിലെ സെന്റ് ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (408 Getty Avenue, Paterson, NJ 07503) വിപുലമായ പരിപാടികളോടെ നടക്കും. ഫൊക്കാന പ്രസിഡന്റായ സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പുതിയ ടീം, ഫൊക്കാനയുടെ പ്രവർത്തനത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവന്ന് സംഘടനയെ കുടുംബാഭിമുഖമായ ദിശയിലേക്കാണ് നയിക്കുന്നത്.
മദേഴ്സ് ഡേ ആഘോഷവും ഫൊക്കാനയുടെ പുതിയ ലോഗോ ലോഞ്ചിംഗും കിക്കോഫിന്റെ ഭാഗമായി നടക്കും. സമകാലീന ജീവിതരീതികൾക്ക് അനുയായമായ മാറ്റങ്ങൾ സ്വീകരിച്ച്, ഫാമിലി എന്ന ആശയത്തിന് പ്രാധാന്യം നൽകിയാണ് ഫൊക്കാനയുടെ ഈ പുതിയ സമീപനം. ഈ ആശയത്തിന്റെ തുടർച്ചയായി, 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെന്ന്സിൽവേനിയയിലെ കലഹാരി റിസോർട്ടിൽ നടക്കുന്ന കൺവെൻഷൻ കുടുംബങ്ങളിൽ കേന്ദ്രീകരിച്ചായിരിക്കും.
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ-ഔട്ട്ഡോർ വാട്ടർ പാർക്കുകൾക്കിടയിൽ ഉൾപ്പെടുന്ന കലഹാരി റിസോർട്ട്, ആഫ്രിക്കൻ ഭൂപ്രദേശങ്ങളുടെ സമ്പന്നമായ ശില്പങ്ങളും കലാരൂപങ്ങളും നിറഞ്ഞതാണ്. പോക്കണോ മൗണ്ടനിലെ പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമായ ഈ വേദി ന്യൂയോർക്ക്, ഫിലാഡൽഫിയ, വാഷിംഗ്ടൺ ഡി.സി. ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് ഡ്രൈവിങ് ദൂരത്താണ്. കാനഡയിൽ നിന്നും സുലഭമായി എത്തിച്ചേരാനും സൗകര്യമുണ്ട്.
കൺവെൻഷനിൽ പങ്കെടുക്കുന്ന എല്ലാവർക്കും നാലു ദിവസത്തേക്ക് വാട്ടർ പാർക്ക് സൗജന്യമായിരിക്കും. ഭക്ഷണം, താമസം, വാട്ടർ പാർക്ക് എന്നിവയുള്‍പ്പെടെയുള്ളതാണ് രജിസ്ട്രേഷൻ പാക്കേജ്. രണ്ട് പേരുള്ള രജിസ്ട്രേഷൻ $1200 ഉം, നാല് അംഗ കുടുംബത്തിന് $1500 ഉം (പൂർവം $2200) മാത്രമാണ് ഈ വർഷത്തെ ഡിസംബർ വരെ ഉള്ള ഓഫർ. ഏറ്റവും മികച്ച അനുഭവം നൽകുന്ന റിസോർട്ടിൽ വലിയ ചെലവുണ്ടെങ്കിലും എല്ലാവർക്കും കൈവശമാകുന്ന രീതിയിലാണ് ഈ പാക്കേജ് തയ്യാറാക്കിയിരിക്കുന്നതെന്ന് ട്രഷറർ ജോയി ചാക്കപ്പൻ പറഞ്ഞു.

ഫൊക്കാന കൺവെൻഷന്റെ വേദിയായ കലഹാരിയിൽ അമേരിക്കയിലെയും ലോകമാകെയുള്ള മലയാളി കുടുംബങ്ങളുടെ സംയുക്ത സംഗമമാകുമെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്ത വ്യക്തിത്വങ്ങളും, നിറഞ്ഞ കലാപരിപാടികളും, വൈവിധ്യമാർന്ന ആസ്വാദ്യാനുഭവങ്ങളുമായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റീ ബോർഡ് എന്നിവ ചേർന്നാണ് ഈ ചരിത്രരേഖ കൺവെൻഷൻ ഒരുക്കുന്നത്.
ഇത് മലയാളി സമൂഹത്തിന്റെ സംസ്കാരബോധത്തിന്റെയും കുടുംബ മൂല്യങ്ങളുടെയും പ്രതിനിധിയായി മാറുമെന്ന് സംഘാടകർ അഭിമാനത്തോടെ പറയുന്നു.