CrimeIndiaLatest NewsPolitics

പഹല്‍ഗാം ആക്രമണത്തില്‍ ലഷ്‌കര്‍ ഇ ത്വയിബ പങ്കുണ്ടോ? പാകിസ്ഥാനെതിരേ യുഎന്‍ കൗണ്‍സിലില്‍ വിമര്‍ശനം; മിസൈല്‍ പരീക്ഷണങ്ങള്‍ ചർച്ചയായി.

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ നടന്ന അനൗപചാരിക ചര്‍ച്ചയില്‍ പാകിസ്ഥാനെതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്നു. ഇന്ത്യയുമായുള്ള സംഘര്‍ഷാവസ്ഥയും ഭീകരാക്രമണവുമായി ബന്ധപ്പെട്ട കാര്യമുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസം പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ 25 വിനോദസഞ്ചാരികളും ഒരു കശ്മീരി പോണി റൈഡ് ഓപ്പറേറ്ററും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് ലഷ്‌കര്‍ ഇ ത്വയിബയുടെ പങ്ക് ഉണ്ടോയെന്ന ചോദ്യങ്ങള്‍ അംഗരാജ്യങ്ങള്‍ ശക്തമായി ഉന്നയിച്ചു. അതോടെ, ആക്രമണവുമായി ബന്ധമില്ലെന്ന നിലപാട് നിർത്തുകയും, അന്താരാഷ്ട്ര തലത്തില്‍ വിമുക്തി നേടാന്‍ ശ്രമിച്ച പാക്കിസ്ഥാനെ വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.

ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കണമെന്നായിരുന്നു അംഗരാജ്യങ്ങളുടെ നിര്‍ദ്ദേശം. അതോടൊപ്പം, പാകിസ്ഥാന്റെ സമീപകാല മിസൈല്‍ പരീക്ഷണങ്ങളോടെയും കൗണ്‍സില്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ചര്‍ച്ചയുടെ ആവശ്യവുമായി സുരക്ഷാ കൗണ്‍സിലിലെ 10 സ്ഥിരമല്ലാത്ത അംഗങ്ങളിലൊന്നായ പാകിസ്ഥാന്‍ അഭ്യര്‍ഥനയുമായി എത്തിയതിനെ തുടര്‍ന്നാണ് യോഗം വിളിക്കപ്പെട്ടത്. ഗ്രീസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുകയാണ് ഈ മാസം യുഎന്‍ സുരക്ഷാ കൗണ്‍സില്‍.

Show More

Related Articles

Back to top button