അമേരിക്കയിൽ കാണാതായ വിദ്യാർത്ഥിനിയെ കുറിച്ചുള്ള അന്വേഷണം തുടരുന്നു: ബീച്ചിൽ നിന്ന് വസ്ത്രം കണ്ടെത്തി

പിറ്റ്സ്ബർഗ്: അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കിയുടേതെന്ന് കരുതുന്ന വസ്ത്രവും ചെരിപ്പും ബീച്ചിലെ ലോഞ്ച് ചെയറിൽ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ സുദിക്ഷ ധരിച്ചിരുന്ന വസ്ത്രവുമായി ഇവ പൊരുത്തപ്പെടുന്നതായും അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
കടലിൽ നീന്താൻ പോകുന്നതിന് മുൻപ് ബിക്കിനി ധരിക്കാൻ സുദിക്ഷ തന്റെ വസ്ത്രങ്ങൾ അവിടെ വെച്ചിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. എന്നാൽ ഈ തിരോധാനവുമായി ബന്ധപ്പെട്ട് ഇപ്പോഴും വ്യക്തമായ തെളിവുകൾ കണ്ടെത്താനായിട്ടില്ല.
മിനസോട്ടയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് സർവകലാശാലയിലെ വിദ്യാർത്ഥിയായ ജോഷ്വ റിബെക്കിന് സുദിക്ഷയുടെ കാണാതാകുന്നതുമായി ബന്ധമുണ്ടാകാം എന്ന സംശയത്തിൽ പൊലീസ് ചോദ്യം ചെയ്തു. 24 മണിക്കൂറോളം അന്വേഷണം സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു. ചില പ്രധാന ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം പറയാൻ വിസമ്മതിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ജോഷ്വയുടെ മാതാപിതാക്കൾ പറയുന്നു – അന്വേഷണം സമയത്ത് ആളുടെ അഭിഭാഷകൻ ഉണ്ടായിരുന്നില്ല, ദ്വിഭാഷകന്റെ സഹായവും ഉണ്ടായിരുന്നില്ല, എന്നിരുന്നാലും അദ്ദേഹം പൂർണമായി സഹകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന്റെ തുടർന്നുള്ള അന്വേഷണത്തിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ.