AmericaGulfLatest NewsNewsPolitics

ഇറാൻ–യുഎസ് അനിശ്ചിതത്വം: ചൈനയ്ക്ക് ഉപരോധം, ഇന്ത്യൻ നിക്ഷേപകർക്ക് മൂന്ന് ദിവസത്തിൽ 7.17 ലക്ഷം കോടി നഷ്ടം.

ഇറാനും യുഎസും തമ്മിലുള്ള സമാധാന ചർച്ചകളിൽ വ്യക്തതയി ല്ലാത്തതോടെ ആഗോള വിപണികൾ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങിയതിനെ തുടർന്ന് ഒരു ചൈനീസ് റിഫൈനറിയും 40-ലധികം ഷിപ്പിംഗ് കമ്പനികളെയും ലക്ഷ്യമിട്ട് അമേരിക്കൻ ഭരണകൂടം പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കി.

പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജേർഡ് കുഷ്നറും എത്തിയതോടെ ചർച്ചകൾക്ക് പുതിയ വഴിത്തിരിവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇറാന്റെ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരഗ്ചിയും നഗരത്തിലെത്തിയെങ്കിലും, ഇത് യുഎസുമായി ചർച്ചയ്ക്കല്ലെന്നും പാക്കിസ്ഥാനുമായുള്ള ദ്വിപക്ഷ കൂടിക്കാഴ്ചയ്ക്കാണെന്നുമാണ് ഇറാൻ വ്യക്തമാക്കിയത്.

യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കാലാവധി നീട്ടിയെങ്കിലും, പ്രധാന വിഷയങ്ങളിൽ ഭിന്നത തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതോടെ ആഗോള ഓഹരി വിപണികളും, ക്രൂഡ് ഓയിൽ വിലയും, സ്വർണവിലയും “കാത്തിരുന്നു കാണാം” എന്ന നിലപാടിലേക്ക് മാറി.

ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച ക്രൂഡ് ഓയിൽ വിലയിൽ ഇന്നലെ ചെറിയ തിരിച്ചടി രേഖപ്പെടുത്തി. യുഎസ് ക്രൂഡ് വില ബാരലിന് 1.51% കുറഞ്ഞ് 94.40 ഡോളറിലെത്തി. അതേസമയം, ബ്രെന്റ് ക്രൂഡ് വില 0.25% ഉയർന്ന് 105.3 ഡോളറിലായി.

യുഎസ്–ഇറാൻ ചർച്ചകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം എണ്ണവിലയുടെ ഭാവിദിശയെ പോലും ആശയക്കുഴപ്പത്തിലാക്കുന്നതായി വിപണി നിരീക്ഷകർ വിലയിരുത്തുന്നു.

അതേസമയം, ആഗോള സമ്മർദ്ദങ്ങൾ ഇന്ത്യൻ വിപണിയെയും ബാധിച്ചു. വെറും മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യൻ നിക്ഷേപകർക്ക് ഏകദേശം 7.17 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വിപണിയിൽ മുന്നോട്ടുള്ള നീക്കങ്ങൾ ഇപ്പോൾ മുഴുവനായും ഭൗതിക-രാഷ്ട്രീയ സംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കുകയാണ്.

Show More

Related Articles

Back to top button