CrimeFeaturedIndiaLatest NewsOther CountriesPolitics

ഇന്ത്യയുടെ സംയുക്ത പ്രത്യാക്രമണം: പാക് തലസ്ഥാനത്ത് തീവ്ര സ്ഫോടനങ്ങള്‍; ഷഹബാസ് ഷരീഫ്-നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

ഇസ്ലാമാബാദ് | ന്യൂഡല്‍ഹി: പാക് അതിര്‍ത്തിയില്‍ ഉണ്ടായ പ്രകോപനത്തിനുള്ള ഇന്ത്യയുടെ ശക്തമായ സംയുക്ത പ്രതികരണത്തിനെതിരെ പാകിസ്ഥാന്‍ വിറച്ച് നിലവിളിക്കുന്നു. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ ഏകോപിതമായ ആക്രമണമാണ് ഇന്ത്യ ഏറ്റെടുത്തത്.

ഇസ്ലാമാബാദില്‍ ഉള്‍പ്പെടെ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ പാക് ഭരണകേന്ദ്രത്തെ നേരിട്ട് ബാധിച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് താമസിച്ചിരുന്ന ഔദ്യോഗിക വസതിയുടെ വെറും 20 കിലോമീറ്റര്‍ അകലെയാണ് മിസൈല്‍ സ്ഫോടനങ്ങള്‍ നടന്നത്. തുടര്‍ന്ന് ഷഹബാസിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം.

ഇസ്ലാമാബാദില്‍ മിസൈല്‍വർഷം ഇപ്പോഴും തുടരുകയാണ്. സിയാല്‍കോട്ടിലും കറാച്ചിയിലും തുടർ സ്ഫോടനങ്ങളാണ് റിപ്പോര്‍ട്ടായിരിക്കുന്നത്. കറാച്ചി തുറമുഖത്തിലും ആക്രമണമുണ്ടായി. ഇന്ത്യയുടെ വ്യോമാക്രമണം പ്രധാന പാക് നഗരങ്ങളിലേക്കാണ് വ്യാപിച്ചിരിക്കുന്നത്.

നാല് പാക് പോര്‍വിമാനങ്ങള്‍ ഇന്ത്യ വെടിവെച്ച് വീഴ്ത്തിയതായും മൂന്ന് ഡ്രോണുകള്‍ കച്ചില്‍ പ്രദേശത്ത് തകർത്തതായും ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പാകിസ്ഥാന്റെ എയര്‍ഫോഴ്സ് വിമാനം പത്താന്‍കോട്ടില്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ വെടിവെച്ച് തകർത്തു.

സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ശക്തമായ തിരിച്ചടികള്‍ തുടരുന്നത്. അതിര്‍ത്തികളിലും ആഭ്യന്തരതലത്തിലും എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉല്‍ക്കടമായി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Show More

Related Articles

Back to top button