AmericaCanadaCrimeLatest NewsNews

ലോട്ടറി പണം കാമുകി ഒളിപ്പിച്ചെന്ന് കനേഡിയൻ യുവാവിന്റെ പരാതി

വിന്നിപെഗ്: കനേഡിയയിൽ ലോട്ടറി വിന്നറായി 30 കോടി രൂപയോളം (ഏകദേശം 5 ദശലക്ഷം കനേഡിയൻ ഡോളർ) ലഭിച്ച ലോറൻസ് കാംപ്ബെൽ തന്റെ മുൻ കാമുകി ക്രിസ്റ്റൽ ആൻ മക്കെയെതിരെ കോടതിയിൽ പരാതിപ്പെട്ടു. താൻ ലോട്ടറി ടിക്കറ്റ് 2024-ൽ വാങ്ങി വിജയിച്ചത് ആണ്. എന്നാൽ, ലോട്ടറി സമ്മാനം വാങ്ങുമ്പോൾ സാധുവായ തിരിച്ചറിയൽ രേഖകൾ ഇല്ലാതിരുന്നതിനാൽ, ലോട്ടറി കോർപ്പറേഷന്റെ നിർദ്ദേശ പ്രകാരം ക്രിസ്റ്റൽ ആൻ മക്കെയെ സമ്മാനം സ്വീകരിക്കാൻ ചുമതലപ്പെടുത്തി.

ഒരു വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസം. ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്ന കാരണം, ലോട്ടറി പണം ക്രിസ്റ്റലിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിച്ചുവെന്ന് ലോറൻസ് പറഞ്ഞു. സമ്മാന ചെക്ക് കൈപ്പറ്റുന്നതിന്റെയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പുറത്ത് വന്നിട്ടുണ്ട്. ചിലർ ലോട്ടറി പണം ക്രിസ്റ്റലിന് ജന്മദിന സമ്മാനമായി നൽകിയതായി വാർത്തകളും പ്രചരിച്ചു.

എന്നാൽ, പിന്നീട് ക്രിസ്റ്റൽ ആൻ മക്കെയ് അപ്രത്യക്ഷയായി. കൂടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലേക്ക് തിരികെ വന്നില്ല. ഫോൺ വിളികളും സന്ദേശങ്ങൾക്കും മറുപടി നൽകി എന്നില്ല. സോഷ്യൽ മീഡിയയിൽ നിന്നു ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും, ലോറൻസ് അതിന്റെ പേരിൽ സംരക്ഷണ ഉത്തരവ് നേടിയെന്നും അഭിഭാഷകൻ അറിയിച്ചു.

മുൻ കാമുകി മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ലോറൻസ് ആരോപിക്കുന്നു. ലോട്ടറി പണം കൈവശം വയ്ക്കുന്നതിൽ തെറ്റായ ഉപദേശം നൽകിയതിന് വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷനെയും കോടതിയിൽ പരാതി നൽകി.

ക്രിസ്റ്റലിന്റെ അഭിഭാഷകൻ ഈ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞതായി അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ഈ കേസിൽ കോടതിയിൽ അന്വേഷണം തുടരുകയാണ്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button