വിദ്യാഭ്യാസ വിസക്ക് സോഷ്യല്‍ മീഡിയ പബ്ലിക് വേണം: അമേരിക്കയുടെ പുതിയ കർശന തീരുമാനം

വാഷിങ്ടണ്‍: അമേരിക്കയില്‍ പഠനം ലക്ഷ്യമിട്ടുള്ള വിദ്യാർത്ഥികള്‍ക്ക് വലിയ മാറ്റമാകുന്ന നിര്‍ദ്ദേശം. എഫ്, എം, ജെ വിഭാഗങ്ങളിലുളള വിദ്യാർത്ഥി വിസക്ക് അപേക്ഷിക്കുന്നവരോളം, അവരുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പബ്ലിക് ആയി മാറണമെന്ന് യുഎസ് എംബസി വ്യക്തമാക്കി.
നാഷണല്‍ സുരക്ഷയും പൊതുസുരക്ഷയും കണക്കിലെടുത്തുള്ള പരിശോധകളുടെ ഭാഗമായിട്ടാണ് ഈ നിര്‍ദ്ദേശം. വിസ അപേക്ഷ പരിശോധിക്കുന്ന കോണ്‍സുലര്‍ ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ വ്യക്തതയുണ്ടാകുന്നതിനായി, പ്രൊഫൈലുകള്‍ മറ്റുള്ളവര്‍ക്ക് തുറന്നതായിരിക്കണം.
ന്യൂഡല്‍ഹിയിലെ യുഎസ് എംബസി തിങ്കളാഴ്ച്ച നല്‍കിയ പ്രസ്താവനയിലാണിത്. അപേക്ഷകര്‍ അവരുടെ അക്കൗണ്ടുകളിലെ സ്വകാര്യത ക്രമീകരണങ്ങള്‍ മാറ്റണമെന്ന് ആവശ്യമുണ്ട്.
വിദ്യാഭ്യാസം ലക്ഷ്യമാക്കി അമേരിക്കയിലേക്കുള്ള യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് മൂന്ന് തരത്തിലുള്ള വിദ്യാർത്ഥി വിസകള്‍ ഉണ്ട്:
എഫ്-1 – ഉന്നത വിദ്യാഭ്യാസത്തിനുള്ളവർക്കായി
എം-1 – വൊക്കേഷണല്‍, പ്രാക്ടിക്കൽ കോഴ്‌സുകള്‍ക്കായി
ജെ-1 – പഠിപ്പിക്കാന്‍, പഠിക്കാനും പരിശീലനം നടത്താനുമായി
അപേക്ഷകളില്‍ സോഷ്യല്‍ മീഡിയ വലിയ പങ്കു വഹിക്കുന്ന സാഹചര്യത്തില്‍, പോസ്റ്റുകളും പ്രവർത്തനങ്ങളും പരിശോധിച്ചായിരിക്കും ഇപ്പോഴത്തെ തീരുമാനമെന്നാണു വ്യക്തമാക്കുന്നത്.
അമേരിക്കയിലെ വിവിധ എംബസികള്‍ക്ക് നേരത്തെ, വിദ്യാർത്ഥി വിസ അപ്പോയിന്റ്‌മെന്റുകള്‍ താത്ക്കാലികമായി നിർത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയ പരിശോധകള്‍ ശക്തമാക്കുന്നതിനായിരുന്നെന്നും പിന്നീട് ജൂണ്‍ 18ന് വീണ്ടും അഭിമുഖങ്ങള്‍ ആരംഭിച്ചെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
ഇനി വിസ ലഭിക്കുമോ ഇല്ലയോ എന്നത് അപേക്ഷകന്റെ സാമൂഹ്യ മാധ്യമ ഇടപെടലുകളെയും അതില്‍ കാണിക്കുന്ന സമീപനങ്ങളെയും ആശ്രയിച്ചിരിക്കും.
അമേരിക്കയിലെ പഠനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ഈ പുതിയ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ അതീവ ജാഗ്രത കാണിക്കേണ്ടതുണ്ട്.