AmericaIndiaLatest NewsNewsPolitics

റഷ്യൻ എണ്ണ വാങ്ങൽ നിർത്താമെന്നുറപ്പ് മോദിയിൽ നിന്ന് ലഭിച്ചതായി ട്രംപ് വെളിപ്പെടുത്തി

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കുറപ്പു നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. “രണ്ടു ദിവസം മുൻപാണ് ഈ ഉറപ്പ് ലഭിച്ചത്. റഷ്യയ്‌ക്കെതിരായ ആഗോള സമ്മർദത്തിന് ഇന്ത്യ നൽകിയ മഹത്തായ പിന്തുണയാണിത്. അടുത്ത ഘട്ടം ചൈനയെ പ്രേരിപ്പിക്കുകയാണ്,” ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

“ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുമ്പോൾ ആ പണം റഷ്യയുടെ ഈ വൃത്തികെട്ട യുദ്ധം തുടരാൻ സഹായിച്ചു. ഇതുവരെ ഏകദേശം ഒന്നര മില്യൺ പേർ, കൂടുതലും സൈനികർ, ഈ യുദ്ധത്തിൽ മരിച്ചിട്ടുണ്ട്,” ട്രംപ് കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ മോദിയുമായി നടത്തിയ ചർച്ചകൾ അത്യന്തം ഫലപ്രദമായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. “മോദി മഹാനാണ്. അദ്ദേഹം ട്രംപിനെ ഇഷ്ടപ്പെടുന്നുവെന്ന് ഗോർ എന്നോട് പറഞ്ഞു,” ട്രംപ് ഹാസ്യരസത്തോടെ പറഞ്ഞു.

എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിനൊപ്പമുണ്ടായിരുന്ന ട്രംപ്, ഓവൽ ഓഫിസിൽ മാധ്യമങ്ങളോട് ഇന്ത്യയുടെ ആഗോള നിലപാടുകളെയും നേതൃപാടവത്തെയും പ്രശംസിച്ചു.

“മോദിയുടെ കീഴിൽ ഇന്ത്യ രാഷ്ട്രീയമായി സ്ഥിരത നേടിയിരിക്കുന്നു. മുമ്പ് വർഷംതോറും പുതിയൊരു നേതാവ് വരുന്ന രാജ്യം ആയിരുന്നു ഇന്ത്യ. ഇപ്പോൾ, എന്റെ സുഹൃത്താവട്ടെ, ദീർഘകാലമായി മികച്ച നേതൃത്വമാണ് നൽകുന്നത്,” ട്രംപ് പറഞ്ഞു.

Show More

Related Articles

Back to top button