KeralaLatest NewsNewsPolitics

ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ചരിത്രപരമായ തിരിച്ചടി; ദുസ്വപ്നം മറക്കാനിറങ്ങിയ ശ്രമം ദുരന്തമായി

പട്ന : 2020-ലെ വൻ പരാജയത്തിന്റെ നിഴൽ മാറ്റാനായിരുന്നു കോൺഗ്രസ് ഇത്തവണ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ നേരത്തേ ഇറങ്ങിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടത്തിയ ശക്തമായ പ്രചാരണവും ജനങ്ങളെ പ്രേരിപ്പിക്കാനുള്ള കൂട്ടായ ശ്രമവും പാർട്ടി പ്രതീക്ഷകളെ ഉയർത്തിയിരുന്നു. എന്നാൽ ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസിന് ലഭിച്ചത് സമ്പൂർണ നിരാശയായിരുന്നു. മുൻ പരാജയത്തെ മറക്കാനിറങ്ങിയ പാർട്ടിക്കിത് ഒരിക്കലും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത തോൽവിയായി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 70 സീറ്റിൽ മത്സരിച്ച് 19 എണ്ണം നേടാനായ കോൺഗ്രസ് ഇത്തവണ 60 സീറ്റുകളിൽ മത്സരിച്ചപ്പോഴും ജയം വെറും ഒരു സീറ്റിൽ മാത്രമായി. ഇതോടെ സമീപകാലത്തെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് പ്രകടനമാണ് ബിഹാറിൽ പാർട്ടി രേഖപ്പെടുത്തിയത്. ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ ഉൾപ്പെടെ പ്രധാന നേതാക്കന്മാർക്കും തോൽവി നേരിട്ടു.

വോട്ടുകൊള്ള ആരോപണങ്ങളെ ശക്തമായി ഉയർത്തി പ്രചാരണതീരം ഉയർത്തിയത് രാഹുൽ ഗാന്ധിയായിരുന്നു. ‘വോട്ടർ അധികാർ’ യാത്രയും അനുബന്ധ പ്രചാരണങ്ങളും വലിയ ചർച്ചയായിട്ടുണ്ടെങ്കിലും ബിഹാർ ജനത അത് മുഖവിലയ്ക്കെടുക്കാതെ തള്ളിയെന്നാണ് ഫലം സൂചന നൽകുന്നത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും വോട്ടുകൊള്ള ആരോപണങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബിഹാറിലെ ഈ തിരിച്ചടി കോൺഗ്രസിന് ദേശീയ തലത്തിലും തിരിച്ചടിയാകും.

ചൂടുപിടിച്ച പ്രചാരണത്തിന് പിന്നാലെ മുന്നണിക്കുള്ളിലെ സീറ്റ് പങ്കുവയ്ക്കൽ തർക്കങ്ങളും അവസാനം ശക്തമായി പൊട്ടിപ്പുറപ്പെട്ടു. ജെഎംഎ ഒറ്റയ്ക്കു മത്സരിച്ചതു മുന്നണിക്ക് തിരിച്ചടിയായി. ആം ആദ്മി പാർട്ടി, എഐഎംഐഎമ്മ, ജൻ സുരാജ് തുടങ്ങിയ പാർട്ടികളുടെ സാന്നിധ്യവും ഭരണവിരുദ്ധ വോട്ടുകൾ പിരിച്ചു മാറ്റുകയും ചെയ്തു. നിരവധി മണ്ഡലങ്ങളിൽ മുന്നണിക്കുള്ളിൽ തന്നെ മത്സരമുണ്ടായതും പ്രതിപക്ഷത്തിൻ്റെ ഏകോപന ശേഷി ക്ഷയിപ്പിച്ചു.

Show More

Related Articles

Back to top button