AmericaLatest News

ഇൽഹാൻ ഒമറിന്റെ മകൾ കമ്യൂണിസ്റ്റ് അനുകൂല നിലപാടുകളുമായി രംഗത്ത്; വിവാദം കൊഴുക്കുന്നു.

വാഷിംഗ്ടൺ: യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ മകൾ ഇസ്ര ഹിർസി ക്യൂബ സന്ദർശിച്ചതും കമ്യൂണിസ്റ്റ് അനുകൂല നിലപാടുകൾ സ്വീകരിച്ചതും വലിയ ചർച്ചയാകുന്നു. ഇൽഹാൻ ഒമറിന്റെ ആസ്തിയെച്ചൊല്ലിയുള്ള സാമ്പത്തിക വിവാദങ്ങൾക്കിടെയാണ് മകളുടെ രാഷ്ട്രീയ നീക്കങ്ങൾ വാർത്തകളിൽ നിറയുന്നത്.

അമേരിക്കയുടെ ഉപരോധങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ‘കോഡ് പിങ്ക്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇസ്ര ക്യൂബ സന്ദർശിച്ചു. കമ്യൂണിസ്റ്റ് ചൈനീസ് ബന്ധം ആരോപിക്കപ്പെടുന്ന സംഘടനകളുമായി ഇസ്രയ്ക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇൽഹാൻ ഒമറിന് 30 മില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്ന ആരോപണം ശക്തമാണ്. എന്നാൽ ഇത് അക്കൗണ്ടിംഗിലെ പിശകാണെന്നും തന്റെ ആസ്തി വെറും 95,000 ഡോളറിൽ താഴെ മാത്രമാണെന്നുമാണ് ഒമറിന്റെ വിശദീകരണം.

കൊളംബിയ സർവകലാശാലയിലെ ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് ഇസ്രയെ നേരത്തെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. മകളുടെ ധീരമായ നിലപാടുകളിൽ അഭിമാനമുണ്ടെന്നാണ് ഇൽഹാൻ ഒമറിന്റെ പ്രതികരണം.

നൂറു കണക്കിന് കോടികളുടെ ആസ്തിയുണ്ടെന്ന ആരോപണങ്ങൾക്കിടെ, മകൾ കടുത്ത ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നത് രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുകയാണ്.

പി പി ചെറിയാൻ

Show More

Related Articles

Back to top button