AmericaCrimeLatest News

1990 കളിൽ രാജ്യത്തെ പിടിച്ചുലച്ച പരമ്പര കൊലയാളിയുടെ  വധശിക്ഷ നടപ്പാക്കി

കെന്റക്കി:1990 കളിൽ രാജ്യത്തെ പിടിച്ചുലച്ച പരമ്പര കൊലയാളിയെ വധശിക്ഷയ്ക്ക് വിധേയനാക്കി.മെയ് 15 വ്യാഴാഴ്ച, ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ 62 കാരനായ ഗ്ലെൻ റോജേഴ്‌സിന് മാരകമായ കുത്തിവയ്പ്പ് നൽകുകയും വൈകുന്നേരം 6:16 ന് മരണമടയുകയും ചെയ്തതായി  റിപ്പോർട്ട് ചെയ്തു.

“കാസനോവ കില്ലർ” എന്നറിയപ്പെടുന്ന അദ്ദേഹത്തെ 1995 നവംബറിൽ ലെക്‌സിംഗ്ടണിൽ നിന്ന് ഏകദേശം 40 മൈൽ അകലെയുള്ള തൻ കൊലചെയ്ത ഒരാളുടെ കാർ ഓടിച്ചുകൊണ്ട് പോകവേ കെന്റക്കിയിലെ വാക്കോയിൽ അറസ്റ്റ് ചെയ്തു.

ഫ്ലോറിഡയിലും കാലിഫോർണിയയിലും രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയതിന് റോജേഴ്‌സാണ് ഉത്തരവാദി. ടിന മേരി ക്രിബ്‌സിനെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിനും 1999 ൽ സാന്ദ്ര ഗല്ലഗറിന്റെ മരണത്തിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 1997 ൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടു. 1994 ൽ നിക്കോൾ ബ്രൗൺ സിംപ്‌സണെയും റോൺ ഗോൾഡ്‌മാനെയും കൊലപ്പെടുത്തിയതിന് ഉത്തരവാദിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സിംപ്‌സണുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പരിശോധിച്ചെങ്കിലും അദ്ദേഹം സത്യം പറയുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ലോസ് ഏഞ്ചൽസ് പോലീസ് പറഞ്ഞു.
 റോജേഴ്‌സ് ഒരിക്കൽ 70 പേരെ കൊന്നതായി അവകാശപ്പെടുകയും പിന്നീട് തന്റെ പ്രസ്താവന പിൻവലിക്കുകയും ചെയ്തു. എന്നാൽ അത് വിശ്വസിക്കുന്നില്ലെന്ന് ലോസ് ഏഞ്ചൽസ് പോലീസ് പറഞ്ഞു.

-പി പി ചെറിയാൻ 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button