പസഫിക് ദ്വീപായ ഗ്വാമിൽ നിന്നാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്

വാഷിംഗ്ടൺ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലൂടെ സംഘർഷം പുതിയ തരത്തിലേക്കു കടക്കുകയാണ്. ഈ ആക്രമണത്തിനായി അമേരിക്ക തെരഞ്ഞെടുത്തത് പസഫിക് സമുദ്രത്തിലെ ഗ്വാം എന്ന ദ്വീപിലുളള തങ്ങളുടെ പ്രധാന നാവികതാവളമാണ്.
പശ്ചിമ പസഫിക്കിലെ പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നാണ് ഗ്വാം. ഇവിടെ ആണ് യു.എസ് എയർഫോഴ്സിന്റെ ആൻഡേഴ്സൺ വ്യോമതാവളവും പ്രവർത്തിക്കുന്നത്. സാധാരണയായി ഗൾഫ് മേഖലയിലും മറ്റ് പ്രദേശങ്ങളിലും അമേരിക്കയ്ക്ക് നിരവധി സൈനിക കേന്ദ്രങ്ങളുണ്ടെങ്കിലും, അവയെല്ലാം ഇറാന്റെ മിസൈൽ ആക്രമണ പരിധിക്കുള്ളിലായതിനാൽ ഇത്തവണ സുരക്ഷിതമായ ദൂരെത്തുള്ള ഗ്വാം താവളമാണ് അമേരിക്ക ഉപയോഗിച്ചത്.
അമേരിക്കയിലെ മിസൂരി സംസ്ഥാനത്തിൽ നിന്നാണ് ശക്തമായ ബി2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ശനിയാഴ്ച ഗ്വാമിലേക്ക് എത്തിച്ചത്. അതുവഴി യുദ്ധാവസ്ഥയിലേക്ക് അതിവേഗം നീങ്ങാനാകും എന്നതും, നേരിട്ട് യു.എസിൽ നിന്ന് പറക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഇത് സഹായകമാവും. ഗ്വാമിൽ നിന്ന് ഇറാൻ വരെ ഏകദേശം 7500 കിലോമീറ്റർ ദൂരം ഉണ്ട്. ഇത്തരം ദൂരത്തിലേക്കുള്ള തീവ്രമിഷനുകൾക്കായി കെ.സി-46 പെഗാസസ് എന്ന ടാങ്കർ വിമാനത്തിന്റെ സഹായത്തോടെ വായുവിൽ തന്നെ ഇന്ധനം നിറയ്ക്കുകയും കഴിയും. അതിനാൽ നിലത്തിറങ്ങാതെ തന്നെ ലോകത്തിന്റെ ഏത് ഭാഗത്തേക്കും ബി2 ബോംബർ വിമാനങ്ങൾ എത്താൻ കഴിയുമെന്നാണ് യു.എസ് സൈനികവിദഗ്ധരുടെ വിലയിരുത്തൽ.
ഒരു ബി2 സ്പിരിറ്റ് ബോംബർ വിമാനത്തിന്റ വില ഏകദേശം 210 കോടി ഡോളറാണ്. ഇത്രയും വിലമതിക്കുന്ന സാങ്കേതിക സൗകര്യങ്ങൾ ഇറാന്റെ പ്രത്യാക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ ഗ്വാമെന്ന സുരക്ഷിത കേന്ദ്രം തിരഞ്ഞെടുക്കുകയായിരുന്നു.
രണ്ടാം ലോകമഹായുദ്ധ സമയത്ത് യു.എസ് നിയന്ത്രണത്തിലായിരുന്ന ഗ്വാം 1941ൽ ജാപ്പനീസ് സൈനികർ പിടിച്ചെടുത്തു. പിന്നീട് 1944ൽ യു.എസ് ഇത് തിരിച്ചുപിടിച്ചു. ഇന്നും പസഫിക് മേഖലയിലെ യുഎസിന്റെ സൈനിക സാന്നിധ്യത്തിന്റെ ഹൃദയസ്ഥാനമാണ് ഈ ദ്വീപ്. ഇവിടെ സൈനികരും അവരുടെ കുടുംബങ്ങളുമാണ് പ്രധാനമായും താമസിക്കുന്നത്.
ഇങ്ങനെ, പസഫിക് ദ്വീപായ ഗ്വാം ന്റെ സൈനിക പ്രാധാന്യം ഇന്നവർഷത്തെ ഏറ്റവും വലിയ ആഗോള സംഘർഷങ്ങളിൽ ഒന്നായ ഈ സംഭവത്തിൽ വീണ്ടും തെളിയിക്കപ്പെടുകയാണ്.