AmericaCrimeLatest News

അരിസോണയിൽ ഡ്യൂട്ടിക്കിടെ മുഖത്ത് വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.

അപ്പാച്ചെ ജംഗ്ഷൻ(അരിസോണ):അരിസോണയിൽ ഡ്യൂട്ടിക്കിടെ വെടിയേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥൻ ജൂൺ 8 ഞായറാഴ്ച മരിച്ചതായി വകുപ്പ് അറിയിച്ചു.
അപ്പാച്ചെ ജംഗ്ഷൻ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ മൂന്ന് വർഷത്തെ പരിചയസമ്പന്നനായ ഓഫീസർ ഗബ്രിയേൽ ഫാസിയോയാണ് അന്തരിച്ചത്

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം  ഒരു ഡ്രൈവർ തോക്ക് പുറത്തെടുത്ത ഒരു റോഡിലെ സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക്  അറിയിപ്പ് ലഭിച്ചു. സ്ഥലത്തെത്തിയ പോലീസ്   37 കാരനായ റോജർ നുനെസ് എന്ന ഡ്രൈവറെ തടഞ്ഞു.

തുടക്കത്തിൽ, അദ്ദേഹം പോലീസുമായി സഹകരിച്ചുവെങ്കിലും കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അയ്യാൾ  ആക്രമണകാരിയായി.തുടർന്ന് നുനെസ് തന്റെ ഗ്ലൗസ് കമ്പാർട്ടുമെന്റിൽ നിന്ന് ഒരു തോക്ക് പുറത്തെടുത്ത് സംഭവസ്ഥലത്ത് നിന്ന് നടന്നു നീങ്ങിയെന്ന് അന്വേഷകർ പറയുന്നു.

നില്ക്കാൻ  ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും അദ്ദേഹം വിസമ്മതിച്ചു  നുനെസിനെ തടയാൻ അധികാരികൾ ശ്രമിച്ചു, പക്ഷേ ഫലമുണ്ടായില്ല. തുടർന്ന് അയാൾ നാല് റൗണ്ട് വെടിയുതിർത്തുവെന്നും ഓഫീസർ ഫാസിയോയുടെ മുഖത്ത് വെടിയേറ്റതായും  ഉദ്യോഗസ്ഥർ പറയുന്നു.”തുടർന്ന് വെടിവയ്ക്കാൻ” ഉദ്യോഗസ്ഥർ നിർബന്ധിതരായി. നിരവധി ഉദ്യോഗസ്ഥർ തിരിച്ചു വെടിയുതിർക്കുകയും നുനെസിന് പരിക്കേൽക്കുകയും ചെയ്തു. അത്യന്തം ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.

അപ്പാച്ചെ ജംഗ്ഷൻ പോലീസ് വകുപ്പിന് ഇത് ആദ്യത്തെ ലൈൻ-ഓഫ്-ഡ്യൂട്ടി മരണമാണ്. അവസാനമായി ഒരു ഉദ്യോഗസ്ഥനെ നഷ്ടപ്പെട്ടത് 1987-ൽ ഒരു പരിശീലന അപകടത്തിനിടെയായിരുന്നു.അപ്പാച്ചെ ജംഗ്ഷൻ പോലീസ് വകുപ്പിൽ ചേരുന്നതിന് മുമ്പ്, അദ്ദേഹം ഫീനിക്സിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു, താഴ്‌വരയിലെ മറ്റ് നിരവധി നിയമ നിർവ്വഹണ ഏജൻസികളുമായി പ്രവർത്തിച്ചു.ഓഫീസർ ഫാസിയോക്ക്  ഭാര്യയും  രണ്ട് കുട്ടികളും ഉണ്ട്

പ്രതി ന്യൂനെസ് ഇപ്പോഴും ആശുപത്രിയിലാണെന്നും ഇപ്പോൾ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുകയാണെന്നും പോലീസ് പറയുന്നു.

-പി പി ചെറിയാൻ

Show More

Related Articles

Back to top button