ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഉയർന്ന സൈനിക നേതാക്കളായ മുഹമ്മദ് ബാഗേരിയും ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടു

ടെഹ്രാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്രാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും മരിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ഓപ്പറേഷൻ റൈസിങ് ലയൺ’ എന്ന പേരിലുള്ള ഈ ആക്രമണത്തിൽ 6 സ്ഫോടനങ്ങൾ ടെഹ്രാനിൽ നടന്നുവെന്ന് ഇസ്രയൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. പ്രത്യേകിച്ച് ഇറാന്റെ ആണവ പ്ലാന്റുകൾ ആണ് ലക്ഷ്യമിടപ്പെട്ടത്. ഇസ്രയേൽ ഇത് തുടരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആക്രമണത്തിൽ ബാഗേരിയും സലാമിയും കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ സ്ഥിരീകരിച്ചു. മുഹമ്മദ് ബാഗേരി ഇറാന്റെ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയി 2016 മുതൽ പ്രവർത്തിച്ചവനാണ്. 1980-ൽ ഇറാൻ സൈന്യത്തിൽ ചേരുകയും ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തവനുമാണ്. 2022-23ലെ ഇറാനിലെ ജനകീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾക്ക് യുഎസ്, കാനഡ, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവർ ബാഗേരിയെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് ബാഗേരിയുടെ മൂത്ത സഹോദരനായ ഹസ്സൻ ബാഗേരിയും ഇറാൻ-ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം ഇറാന്റെ സൈനിക നേതാക്കളുടെ വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നു.




