AmericaIndiaLatest NewsOther CountriesPolitics

അന്യായമായ ആഗോള വ്യാപാര രീതി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ  അന്വേഷണം.

വാഷിംഗ്‌ടൺ ഡി സി:അന്യായമായ ആഗോള വ്യാപാര രീതികളെക്കുറിച്ച് അമേരിക്ക നടത്തുന്ന പുതിയ അന്വേഷണ പരമ്പരയിൽ ഇന്ത്യയെയും ഉൾപ്പെടുത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം സ്വീകരിച്ച ഈ നീക്കം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ അസ്വാരസ്യങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായേക്കും.

ആഭ്യന്തര ആവശ്യത്തേക്കാൾ കൂടുതൽ സാധനങ്ങൾ ഉത്പാദിപ്പിച്ച് ആഗോള വിപണിയിൽ എത്തിക്കുന്നത് വഴി അമേരിക്കൻ നിർമ്മാണ മേഖലയ്ക്കും തൊഴിലവസരങ്ങൾക്കും ഭീഷണിയുണ്ടാകുന്നു എന്നാണ് വാഷിംഗ്ടണിന്റെ ആരോപണം.1974-ലെ ട്രേഡ് ആക്ട് പ്രകാരമുള്ള ‘സെക്ഷൻ 301’ ഉപയോഗിച്ചാണ് ഈ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

 ഇന്ത്യയെ കൂടാതെ ചൈന, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളും ഈ അന്വേഷണ പരിധിയിൽ വരുന്നുണ്ട്.

വ്യാപാരത്തിൽ അന്യായമായ സബ്‌സിഡികളോ സർക്കാർ ഇടപെടലുകളോ കണ്ടെത്തുകയാണെങ്കിൽ പുതിയ ഇറക്കുമതി തീരുവകൾ (Duties) ഏർപ്പെടുത്താൻ അമേരിക്ക തയ്യാറെടുക്കുകയാണ്.

2026-ന്റെ മൂന്നാം പാദത്തോടു കൂടി പുതിയ നികുതി ഘടന നിലവിൽ വരുത്താനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.കൂടാതെ, നിർബന്ധിത തൊഴിൽ  ഉപയോഗിക്കുന്നതിനെക്കുറിച്ച് ഏകദേശം 60 രാജ്യങ്ങൾക്കെതിരെ മറ്റൊരു വിപുലമായ അന്വേഷണം കൂടി ഉടൻ ആരംഭിക്കുമെന്നും സൂചനയുണ്ട്.

പി പി ചെറിയാൻ

Show More

Related Articles

Back to top button