CommunityLatest NewsOther Countries

ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി  ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ.

റോം :റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി  ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ ചരിത്രം കുറിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ശേഷം (1980 മുതൽ 1994 വരെ) ഇത്തരത്തിൽ ശുശ്രൂഷയിലുടനീളം കുരിശ് വഹിക്കുന്ന രണ്ടാമത്തെ മാർപാപ്പയാണ് അദ്ദേഹം.

പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കാരണം സമീപകാലത്ത് മാർപാപ്പമാർ കുരിശിന്റെ വഴിയിൽ പൂർണ്ണമായി കുരിശ് വഹിക്കാറില്ലായിരുന്നു. എന്നാൽ ഇത്തവണ 70 വയസ്സുകാരനായ ലിയോ പതിനാലാമൻ മാർപാപ്പ എല്ലാ 14 സ്ഥലങ്ങളിലും കുരിശ് വഹിച്ചുകൊണ്ട് വിശ്വാസികൾക്ക് മാതൃകയായി.

മുപ്പതിനായിരത്തോളം വിശ്വാസികൾ കൊളോസിയത്തിന് പുറത്ത് നേരിട്ടും, ലക്ഷക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയ, ടെലിവിഷൻ, റേഡിയോ എന്നിവയിലൂടെയും ഈ പ്രാർത്ഥനയിൽ പങ്കുചേർന്നു.

 “ക്രിസ്തു ഇന്നും പീഡനമനുഭവിക്കുന്നു” എന്നതിന്റെ പ്രതീകമായാണ് താൻ കുരിശ് വഹിക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു. ലോകത്തിലെ യുദ്ധങ്ങൾക്കും ദുരിതങ്ങൾക്കും അറുതിവരുത്താൻ അധികാരമുള്ളവർ വിവേകത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

ആദ്യകാല ക്രിസ്ത്യാനികൾ രക്തസാക്ഷിത്വം വരിച്ച പുരാതന റോമൻ നിർമ്മിതിയായ കൊളോസിയത്തിൽ മെഴുകുതിരി വെളിച്ചത്തിലാണ് ശുശ്രൂഷകൾ നടന്നത്.അമേരിക്കൻ വംശജനായ ലിയോ പതിനാലാമൻ മാർപാപ്പയുടെ ഈ പ്രവൃത്തി ആഗോള കത്തോലിക്കാ സഭയിൽ വലിയ ആത്മീയ ഉണർവ്വ് നൽകുന്ന ഒന്നായി വിലയിരുത്തപ്പെടുന്നു.

പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button