AmericaLatest News

കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിന് മുൻപ് അച്ഛന് അവസാന സന്ദേശമയച്ച് യുവാവ്.

മൊണ്ടാന: അമേരിക്കയിലെ മൊണ്ടാനയിലുള്ള ഗ്ലേസിയർ നാഷണൽ പാർക്കിൽ കരടിയുടെ ആക്രമണത്തിൽ 33-കാരനായ ആന്തണി പോളിയോ കൊല്ലപ്പെട്ടു. 1998-ന് ശേഷം ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കരടി ആക്രമണ മരണമാണിത്.

ആക്രമണത്തിന് തൊട്ടുമുൻപ് ആന്തണി തന്റെ അച്ഛന് വൈകാരികമായ ഒരു വോയിസ്‌മെയിൽ അയച്ചിരുന്നു. “അച്ഛാ, ഞാൻ മലകയറുകയാണ്. ഇവിടെ നല്ല വന്യമായ അന്തരീക്ഷമാണ്. ഐ ലവ് യു ഡാഡ്,” എന്നായിരുന്നു ആ സന്ദേശം.

മൗണ്ടൻ ബ്രൗൺ ട്രെയിലിൽ ഒറ്റയ്ക്ക് ഹൈക്കിംഗ് നടത്തുന്നതിനിടെയാണ് ആന്തണി കരടിയുടെ മുൻപിൽപ്പെട്ടത്. ഇതൊരു അപ്രതീക്ഷിത ഏറ്റുമുട്ടലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.

 പരിചയസമ്പന്നനായ ഒരു ഹൈക്കർ ആയിരുന്ന ആന്തണി, കരടിയെ പ്രതിരോധിക്കാൻ ‘ബിയർ സ്പ്രേ’ (Bear Spray) ഉപയോഗിച്ചിരുന്നതായും തെളിവുകൾ സൂചിപ്പിക്കുന്നു. എന്നാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ആന്തണിയുടെ മൃതദേഹം നടപ്പാതയിൽ നിന്നും ഏകദേശം 15 മീറ്റർ അകലെ വനത്തിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. നിലവിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ പ്രദേശം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

ഫ്ലോറിഡ സ്വദേശിയായ ആന്തണി ഒരു മികച്ച കായികതാരവും സാമൂഹിക പ്രവർത്തകനുമായിരുന്നു. മകന്റെ വിയോഗത്തിൽ തളർന്ന അച്ഛൻ ആർതർ, ആന്തണി ഒരു പോരാളിയായിരുന്നുവെന്ന് കണ്ണീരോടെ ഓർത്തെടുത്തു.

പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button