AmericaCrimeLatest NewsNewsOther Countries

തീയുമായി ആകാശത്തില്‍… ഇറാനും ഇസ്രായേലും പിന്‍വാങ്ങാതെ മുന്നേറുന്നു

വാഷിങ്ടണ്‍: ആകാശത്ത് തീമഴ പെയ്യിച്ച്, ഭൂമിയില്‍ നാശവും ഭീതിയും വിതച്ച് ഇറാന്‍–ഇസ്രായേല്‍ സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടന്നു. ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇറാനിയന്‍ ആണവകേന്ദ്രങ്ങളിലേക്ക് ഇസ്രായേല്‍ നടത്തിയ ബോംബാക്രമണങ്ങള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയും ആക്രമണത്തില്‍ പങ്കുചേരുമോ എന്നതിനെക്കുറിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയില്ല. ഇറാനെതിരായ നടപടികള്‍ക്ക് താന്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും, അതിനുള്ള അന്തിമ ഉത്തരവ് നല്‍കുന്നതില്‍ ഇനിയും സമയം വേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ട്രംപ് പറഞ്ഞു: “എനിക്ക് അത് ചെയ്യാനാകും. പക്ഷേ അതെന്താണ് എന്നത് ആര്‍ക്കും പറയാനാവില്ല.” ഇറാനിയന്‍ നേതാക്കള്‍ വാഷിംഗ്ടണില്‍ ചര്‍ച്ചയ്ക്കായി വരാന്‍ താത്പര്യപ്പെടുന്നുവെന്നും, പക്ഷേ അതിന് വൈകുമെന്ന് തന്നെ കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലിന്റെ കനത്ത ആക്രമണത്തിന് പിന്നാലെ, ഇറാന്‍ സര്‍ക്കാര്‍ വീഴുംവെന്ന സാധ്യതയെ കുറിച്ച് ചോദിച്ചപ്പോള്‍ “എന്തും സംഭവിക്കാം” എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഇറാന്റെ ആണവ പദ്ധതി സിവിലിയന്‍ ആവശ്യങ്ങള്‍ക്കായാണ് എന്നുറപ്പുവരുത്താന്‍ ശ്രമിച്ചുകൊണ്ട്, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ വെള്ളിയാഴ്ച ജനീവയില്‍ ഇറാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താനാണ് നീക്കം.

ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ന്നതോടെ, ടെഹ്‌റാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇറാനില്‍ നിന്നും ആളുകള്‍ ഒഴിയണമെന്ന് ആദ്യം ഇസ്രായേല്‍ സൈന്യവും പിന്നീട് ട്രംപും ആവശ്യപ്പെട്ടതോടെ, യുഎസ് ആക്രമണം ഉടനെ ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും വ്യാപിച്ചു.

ഇതൊക്കെ നടക്കുമ്പോള്‍, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രാജ്യത്തെ അഭിസംബോധന ചെയ്ത് ടിവിയില്‍ പ്രസംഗിച്ചു. “യുഎസ് സൈന്യം ഇടപെടുകയാണെങ്കില്‍, അതിന് പിന്നിൽ കനത്ത പ്രത്യാഘാതമുണ്ടാകും. ഇറാന്‍ രാജ്യം വഴങ്ങുകയില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ കഠിന മുന്നറിയിപ്പ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button