
ടെഹ്റാൻ: ഇസ്രായേലിനൊപ്പം ചേർന്ന് അമേരിക്ക ഇറാനെ ആക്രമിച്ചതിനു പിന്നാലെ ലോകത്തെ ആശങ്കയിലാക്കുന്ന ശക്തമായ നടപടിയിലേക്ക് ഇറാൻ നീങ്ങുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പെർഷ്യൻ ഗൾഫ് പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ജലപാതയായ ഹോർമൂസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചേക്കാം. ഈ നടപടിക്ക് ഇറാനിയൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്തിമ തീരുമാനം രാജ്യത്തെ പരമാധികാരിയായ അലി ഖമേനെയുടെയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെയും ആകുമെന്ന് സൂചന.
ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നത് ആഗോള എണ്ണവിപണിയെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ലോക എണ്ണക്കച്ചവടത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഇറാഖ്, കുവൈത്ത്, ഖത്തർ, യുഎഇ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണകപ്പലുകൾ അതിലൂടെ കടന്ന് പോകുന്നു. ഈ കടലിടുക്ക് വഴിയുള്ള എണ്ണനീക്കം നിലയ്ക്കുന്നത് എണ്ണവില കുതിച്ചുയരാൻ കാരണമായേക്കും.
ഇത് ലോകവ്യാപാരത്തെയും പ്രധാന വ്യാവസായിക മേഖലകളെയും ബാധിക്കുമെന്ന് രാജ്യാന്തര സമൂഹം വലിയ ആശങ്കയോടെയാണ് കാണുന്നത്. ഹോർമൂസ് കടലിടുക്ക് ഏകദേശം 161 കിലോമീറ്റർ നീളമുള്ളതും, ഏറ്റവും ഇടുങ്ങിയ ഭാഗത്ത് വെറും 33 കിലോമീറ്റർ വീതിയുള്ളതുമാണ്. എന്നാൽ അതുവഴി ദിവസേന 20 ദശലക്ഷം ബാരൽ എണ്ണയും മറ്റു എണ്ണ ഉൽപന്നങ്ങളും കയറ്റുമതി ചെയ്യപ്പെടുന്നു. ഇത് ആഗോള അസംസ്കൃത എണ്ണവ്യാപാരത്തിലെ ഏകദേശം 25 ശതമാനത്തോളംയാണ്.
ഇതിനാൽ, ഈ കടലിടുക്ക് അടച്ചാൽ ആഗോള വിപണിയിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നേരത്തെ ഉണ്ടായതുപോലെയുള്ള ഏതെങ്കിലും യുദ്ധസാന്ദ്രതയുള്ള സാഹചര്യമുണ്ടാകുകയാണെങ്കിൽ എണ്ണവിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയുണ്ട്.