അഹമ്മദാബാദ് വിമാനംപകടം: രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തി; സംസ്കാരം ഇന്ന് വൈകിട്ട് പത്തനംതിട്ടയിൽ

തിരുവനന്തപുരം: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. അനന്തരോപചാരങ്ങൾ അർപ്പിച്ച ശേഷമാണ് മൃതദേഹം പത്തനംതിട്ടയിലെ ജന്മനാട് പുല്ലാട്ടേക്ക് കൊണ്ടുപോയത്.

രാവിലെ 10 മണിക്ക് ശ്രീ വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പൊതുദർശനം സംഘടിപ്പിച്ചത്. പിന്നീട്, സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി വി.എൻ. വാസവൻ അന്തിമോപചാരം അർപ്പിക്കും. പൊതുദർശനവും സംസ്‌കാര ചടങ്ങുകളും മുൻകൂട്ടി കണക്കിലെടുത്ത്, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പരിസരത്ത് പ്രവർത്തിക്കുന്ന പുല്ലാട് വടക്കേകവല മോഡൽ യു.പി. സ്കൂളിന് കളക്ടർ അവധി പ്രഖ്യാപിച്ചു.
രഞ്ജിതയുടെ അംഗങ്ങളെ യാത്രയാക്കുന്നതിന് ആദരസൂചകമായി, പ്രദേശത്തെ വ്യാപാരികള്‍ ഒരു മണിക്കൂര്‍ കടകള്‍ അടച്ചിടും. വൈകിട്ട് 4.30ന് കുടുംബവീട് വളപ്പിലാണ് സംസ്കാരം.
ഡി.എന്‍.എ പരിശോധനയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം സ്ഥിരീകരിച്ചത്. അമ്മ തുളസിയുടെ സാമ്പിളാണ് സ്ഥിരീകരണത്തിനായി ഉപയോഗിച്ചത്. ബ്രിട്ടനിൽ എട്ട് മാസം നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത കേരളത്തിൽ സർക്കാർ ജോലി തുടരാനായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജൂലൈയിൽ ജോലി ആരംഭിക്കാനായി വേണ്ട നടപടി നടപടികൾ പൂർത്തിയാക്കിയതിനു ശേഷം അവിടത്തെ ജോലിസ്ഥലത്തിൽ നിന്ന് വിടുതല്‍ ലഭിച്ച് നാട്ടിലേക്കുള്ള യാത്രയായിരുന്നു ഇവരുടേത്.
പന്തളത്ത് നിന്ന് നഴ്‌സിംഗ് ബിരുദം നേടിയ രഞ്ജിത ഗുജറാത്തിൽ നഴ്‌സായി ജോലി തുടങ്ങിയ ശേഷമാണ് ഒമാനിലേക്കും പിന്നീട് ബ്രിട്ടനിലേക്കും ജോലിക്ക് പോയത്. അഞ്ച് വർഷം മുമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സർക്കാർ ജോലി ലഭിച്ച രഞ്ജിത വിദേശത്തേക്ക് പോകാനായി ദീർഘകാല അവധി എടുത്തിരുന്നു.
പിതാവ് ഗോപകുമാരൻ നായർ, മാതാവ് തുളസി എന്നിവരുടെ ഇളയമകളായ രഞ്ജിത, ഇവർക്കൊപ്പം ഇരുപത് വയസ്സിന് താഴെയുള്ള കുട്ടികളായ ഇന്ദുചൂഡനും ഇതികയും താമസിക്കുകയായിരുന്നു.