ഡല്‍ഹിയില്‍ യമുന ശുചീകരണ പദ്ധതി ആരംഭിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് തുടക്കംകുറിച്ച് ഡല്‍ഹിയില്‍ യമുന നദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഞായറാഴ്ച ആരംഭിച്ച നടപടികളുടെ ഭാഗമായി മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയും ദേശീയ തലസ്ഥാന ചീഫ് സെക്രട്ടറിയുമൊക്കെയുള്‍പ്പെട്ട കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഈ നടപടി. മൂന്ന് വര്‍ഷത്തിനുള്ളില്‍ നദി പൂര്‍ണമായും ശുചിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി ഡല്‍ഹി ജലബോര്‍ഡ് (ഡിജെബി), ജലസേചന-വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് (ഐ & എഫ്സി), ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എംസിഡി), പരിസ്ഥിതി വകുപ്പ്, പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി), ഡല്‍ഹി വികസന അതോറിറ്റി (ഡിഡിഎ) തുടങ്ങിയ വിവിധ ഏജന്‍സികള്‍ ചേർന്ന് പ്രവര്‍ത്തിക്കും.യമുന നദിയുടെ ശുചീകരണ പുരോഗതി ആഴ്ചതോറും വിലയിരുത്തുമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചു. ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിക്ക് (ഡിപിസിസി) വ്യവസായങ്ങളുടെ അഴുക്ക് ഒഴുക്കല്‍ നിരീക്ഷിക്കാൻ നിര്‍ദേശം നല്‍കി.യമുന നദിയിലെ മലിനീകരണം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനിടെ പ്രധാന ചർച്ചാ വിഷയമായിരുന്നു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഹരിയാന സര്‍ക്കാര്‍ നദിയില്‍ വിഷാംശം കലര്‍ത്തിയെന്ന ആരോപണം ഉന്നയിച്ചെങ്കിലും, ബിജെപി ഇത് തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി യമുനയെ ഡല്‍ഹിയുടെ സവിശേഷതയായി മാറ്റുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.നദിയുടെ പുനരുജ്ജീവനത്തിന് വിവിധ വകുപ്പുകളുടെ ഏകോപനം നിർണായകമാകുമെന്ന നിലപാടിലാണ് ഭരണകൂടം.