പാപ്പായുടെ മരണശേഷം വത്തിക്കാന്റെ ചുമതല കർദ്ദിനാൾ കെവിൻ ഫാരെൽ ഏറ്റെടുത്തു

വത്തിക്കാൻ : 2025 ഏപ്രിൽ 21-ന് ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യം ലോകത്തെ ദുഃഖത്തിലാഴ്ത്തിയപ്പോള്, ആ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത് കർദ്ദിനാൾ കെവിൻ ഫാരെൽ ആയിരുന്നു. “പാപ്പാ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി” എന്ന ആത്മനിസ്സാരമായ വാക്കുകളിലൂടെയാണ് ഇദ്ദേഹം ഈ വാര്ത്ത പൊതുജനങ്ങളിലേക്ക് എത്തിച്ചത്.
പാപ്പായുടെ അന്തിമയാത്രയ്ക്കുശേഷം, വത്തിക്കാൻ സിറ്റിയുടെ ആക്ടിംഗ് തലവനായി സേവനമനുഷ്ഠിക്കുന്നതിനുള്ള ചുമതല ഫാരെലിന് ലഭിച്ചു. കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിൽ ഏറെ പ്രധാനപ്പെട്ട സ്ഥാനമായ “കാമർലെംഗോ” എന്ന നിലയിലാണ് ഇപ്പോൾ അദ്ദേഹം പ്രവർത്തിക്കുന്നത്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതാണ് ഈ സ്ഥാനത്തിന്റെ പ്രധാന ഉത്തരവാദിത്തം. ചരിത്രത്തിൽ രണ്ടുതവണ കാമർലെംഗോകൾ തന്നെ പോപ്പായി മാറിയിട്ടുണ്ട് — 1878-ൽ പോപ്പ് ലിയോ XIIIയും 1939-ൽ പോപ്പ് പയസ് XIIയും.
1947-ൽ അയർലൻഡിലെ ഡബ്ലിനിലാണ് കെവിൻ ജോസഫ് ഫാരെൽ ജനിച്ചത്. പിന്നീട് അദ്ദേഹം സ്പെയിനിലെ സലാമാങ്ക സർവകലാശാലയിലും റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിലും പഠിച്ചു. മെക്സിക്കോ, യു.എസ്.എ തുടങ്ങിയ വിവിധ രാജ്യങ്ങളിലായി നിരവധി ഇടവകകളിൽ ചാപ്ലെയിൻ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2002 മുതൽ 2007 വരെ വാഷിംഗ്ടണിൽ സഹായ ബിഷപ്പായും 2007 മുതൽ 2017 വരെ ഡാളസിൽ ബിഷപ്പായും പ്രവർത്തിച്ചു.
2016-ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. അതേ വർഷം തന്നെ കുടുംബത്തിനും വിവാഹ ജീവിതത്തിനുമായി സ്ഥാപിച്ച പുതിയ വകുപ്പിന്റെ പ്രിഫെക്റ്റായും അദ്ദേഹം നിയമിതനായി. 2019-ൽ കാമർലെംഗോയായും 2024-ൽ വത്തിക്കാനിലെ സുപ്രീം കോടതിയുടെ പ്രസിഡന്റായും സ്ഥാനമേറ്റെടുത്തു.
77-കാരനായ ഫാരെൽ, ഏറെയും അജ്ഞാതനായി തുടരുന്നുണ്ടെങ്കിലും, ഇപ്പോൾ സഭയുടെ ചരിത്രത്തിലെ ഏറ്റവും നിർണായക ഘട്ടത്തിൽ, ആധികാരികമായ രീതിയിൽ നേതൃത്വം നൽകുകയാണ്. വിശ്വാസികളുടെ ആത്മീയ തുണയായ അദ്ദേഹത്തിന്റെ സേവനം, കത്തോലിക്കാ സമൂഹത്തിനുള്ള വലിയാശ്വാസമാണ്.