AmericaLatest NewsNewsOther CountriesPolitics

ട്രംപിന്റെ ‘പോക്കറ്റ് റിസഷൻ’ നീക്കം; യുഎസിൽ നിയമ-രാഷ്ട്രീയ കലഹത്തിന് സാധ്യത

വാഷിങ്ടൺ : കോൺഗ്രസിന്റെ അനുമതിയില്ലാതെ ഏകദേശം 4.9 ബില്യൺ ഡോളർ വിദേശസഹായം വെട്ടിച്ചുരുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ശക്തമായ വിവാദങ്ങൾക്ക് വഴി തുറന്നു. അരനൂറ്റാണ്ടിനിടെ ആദ്യമായി ‘പോക്കറ്റ് റിസഷൻ’ എന്ന അപൂർവമായ നിയമനടപടിയാണ് ട്രംപ് ഭരണകൂടം ഉപയോഗിക്കുന്നത്.

കോൺഗ്രസ് ഇതിനകം അംഗീകരിച്ച ഫണ്ടുകൾ ചെലവഴിക്കുന്നത് തടയുന്നതിനാണ് നീക്കം. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനെയും യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (USAID) പോലുള്ള സ്ഥാപനങ്ങളെയും ബാധിക്കുന്ന വിധത്തിലാണ് നടപടി. നിയമപ്രകാരം സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പ്രസിഡന്റ് ഫണ്ട് വെട്ടിച്ചുരുക്കാൻ നിർദ്ദേശിച്ചാൽ 45 ദിവസത്തിനുള്ളിൽ കോൺഗ്രസിന് നടപടിയെടുക്കാനാകാതെ പോകുന്ന പക്ഷം ആ ഫണ്ടുകൾ കാലഹരണപ്പെടും.

സെപ്റ്റംബർ 30ന് സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ, ട്രംപിന്റെ ഈ നീക്കം കോൺഗ്രസിന്റെ സാമ്പത്തിക അധികാരം മറികടക്കാനുള്ള ശ്രമമാണെന്ന് വിലയിരുത്തപ്പെടുന്നു. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിൽ നിന്നുമുള്ള നേതാക്കൾ ഒരുപോലെ ശക്തമായ വിമർശനം ഉന്നയിച്ചു. റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസ് ഇത് ഭരണഘടനാപരമായ അധികാരങ്ങളെ വെല്ലുവിളിക്കുന്ന നിയമവിരുദ്ധ നടപടിയാണെന്ന് അഭിപ്രായപ്പെട്ടു.

ഡെമോക്രാറ്റിക് സെനറ്റ് നേതാവ് ചക്ക് ഷൂമർ, ട്രംപിന്റെ നടപടി വരാനിരിക്കുന്ന ബജറ്റ് ചർച്ചകളെ ഗുരുതരമായി ബാധിക്കാനും സർക്കാരിന്റെ പ്രവർത്തനം നിലച്ചേക്കാനും ഇടയാക്കുമെന്നു മുന്നറിയിപ്പ് നൽകി. രാജ്യാന്തര സമാധാന ദൗത്യങ്ങൾ, വികസന സഹായം, ഐക്യരാഷ്ട്രസഭയുടെ ബജറ്റ്, ജനാധിപത്യ പ്രോത്സാഹന ഫണ്ടുകൾ തുടങ്ങിയ വകുപ്പുകളെയാണ് വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിടുന്നത്.

Show More

Related Articles

Back to top button