CrimeIndiaLatest NewsPolitics

ഹസീനയ്‌ക്കെതിരെ വധശിക്ഷക്കുറ്റങ്ങൾ; വിധി ഇന്ന് — ബംഗ്ലാദേശിൽ കടുത്ത പ്രതിഷേധം

ധാക്ക:ബംഗ്ലാദേശിലെ സ്ഥാനച്യുതയായ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ കേസിൽ ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെ രാജ്യത്ത് വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. വധശിക്ഷവരെ ലഭിക്കാൻ സാധ്യതയുള്ള വകുപ്പുകളിലാണ് ഹസീനയ്‌ക്കെതിരെ ഐസിടി-ബിഡി (ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ്) കുറ്റം ചുമത്തിയിരിക്കുന്നത്. മണിക്കൂറുകൾക്കകം വിധി പുറത്തെത്തുമെന്ന് സൂചനയുണ്ട്.

തീവ്രമായ പ്രതിഷേധത്തെ നിയന്ത്രിക്കാൻ പൊലീസ് സ്റ്റൺ ഗ്രനേഡ് ഉപയോഗിച്ചപ്പോൾ, സുരക്ഷക്കായി സൈനികരെയും തെരുവുകളിലേക്ക് വിന്യസിച്ചു.

2024 ഓഗസ്റ്റ് 5-നാണ് രൂക്ഷമായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് അഭയം തേടിയത്. തന്റെ പാർട്ടി ജനങ്ങളുടെ അധ്വാനത്തിൽ നിന്നാണ് ഉയർന്നുവന്നതെന്നും അധികാരലോഭികളുടെ പിന്തുണയല്ല വഴികാട്ടിയതെന്നും ഹസീന ആരോപിച്ചു. ഇടക്കാല സർക്കാരിലെ പ്രമുഖനായ മുഹമ്മദ് യൂനുസിനെ പരോക്ഷമായി വിമർശിച്ചുകൊണ്ടുമായിരുന്നു അവര്‍ പ്രതികരിച്ചത്.

‘ഞാൻ ജീവിച്ചിരിക്കുന്നു, ജനങ്ങളുടെ ക്ഷേമത്തിനായി വീണ്ടും പ്രവർത്തിക്കും. ബംഗ്ലാദേശിന്റെ മണ്ണിൽ നീതി നടപ്പാക്കും. എന്റെ രാജ്യത്തെ ജനങ്ങൾക്കായി പ്രവർത്തിക്കുന്നത് തുടരും’ — വിധിക്ക് മുമ്പ് പുറത്തിറക്കിയ ഓഡിയോ സന്ദേശത്തിലാണ് ഹസീന ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പുറത്തുവരുന്ന വിധിയെ കുറിച്ച് ആശങ്കയില്ലെന്നും ഹസീന വ്യക്തമാക്കി.

Show More

Related Articles

Back to top button