FeaturedGlobalLifeStyleNewsOther Countries

തെക്കൻ ലബനനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി; ഹിസ്ബുള്ളയുമായുള്ള സംഘർഷം രൂക്ഷമാവുന്നു

ബെയ്‌റൂട്ട്: ഹിസ്ബുള്ളയുമായുള്ള സംഘർഷം രൂക്ഷമായതോടെ ഇസ്രയേൽ ലബനൻ അതിർത്തി കടന്ന് കരയുദ്ധം ആരംഭിച്ചു. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കുകൾ തെക്കൻ ലബനൻ അതിർത്തി കടന്നതായി റിപ്പോർട്ടുകൾ. ഇസ്രയേൽ സൈന്യത്തിന്റെ വ്യോമസേനയും ആർട്ടിലറി വിഭാഗവും ദൗത്യത്തിൽ പങ്കാളികളാണ്.

ഇസ്രയേൽ സൈന്യം നൽകിയ പ്രസ്താവന പ്രകാരം ‘നിയന്ത്രിതമായ രീതിയിൽ’ തെക്കൻ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ പരിശോധനകൾ ആരംഭിച്ചിരിക്കുകയാണെന്ന് അറിയിച്ചെങ്കിലും, പ്രാദേശിക ഗ്രാമങ്ങളിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങൾ രാജ്യത്തിന് സുരക്ഷാ ഭീഷണിയാണെന്ന് വ്യക്തമാക്കി.

ഇതേസമയം, സിറിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ. കരയുദ്ധം തടയാൻ ഹിസ്ബുള്ള സജ്ജമാണെന്നും യുദ്ധം നീണ്ടുപോകാൻ സാധ്യതയുണ്ടെന്നും ഹിസ്ബുള്ള ഡെപ്യൂട്ടി നേതാവ് നയിം ഖാസിം വ്യക്തമാക്കി.

രണ്ടാഴ്ചക്കിടെ ആയിരത്തിലധികം ആളുകൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലബനൻ അധികൃതർ അറിയിച്ചു. യുഎസും യുകെയും വെടിനിർത്തലിന് അഭ്യർത്ഥിച്ചുകൊണ്ട് ഇടപെടൽ തുടരുമ്പോൾ, യുഎസ് ഇസ്രയേലിന് പിന്തുണയായി യുദ്ധവിമാനങ്ങളും ആയിരക്കണക്കിന് സൈനികരെയും മേഖലയിൽ അയച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button