AmericaIndiaLatest NewsNewsPolitics

അദാനി ഗ്രൂപ്പിനെതിരായ യുഎസ് കേസ്: നിയമക്കുരുക്കുകൾ നീങ്ങുന്നു.

ന്യൂയോർക്ക് : അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ (SEC) സിവിൽ തട്ടിപ്പ് കേസിൽ നോട്ടീസ് കൈപ്പറ്റാൻ ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും സമ്മതിച്ചു. ഇതോടെ ഒരു വർഷത്തിലേറെയായി നിലനിന്നിരുന്ന നിയമപരമായ തടസ്സങ്ങൾ നീങ്ങി കേസ് നടപടികൾ വേഗത്തിലാകും.

 ഇന്ത്യയിലായിരുന്നതിനാൽ നോട്ടീസ് നേരിട്ട് നൽകാൻ കഴിയാത്തതായിരുന്നു കേസ് നീണ്ടുപോകാൻ കാരണം. ഇപ്പോൾ അഭിഭാഷകർ വഴി നോട്ടീസ് സ്വീകരിക്കാൻ അദാനി കുടുംബം തയ്യാറായി.അദാനി ഗ്രീൻ എനർജി ലിമിറ്റഡുമായി ബന്ധപ്പെട്ട് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നും അഴിമതി മറച്ചുവെച്ചെന്നുമാണ് SEC-യുടെ സിവിൽ കേസ്.

കോടതി അംഗീകാരം നൽകിക്കഴിഞ്ഞാൽ, ആരോപണങ്ങൾക്കെതിരെ മറുപടി നൽകാൻ അദാനി ഗ്രൂപ്പിന് 90 ദിവസം വരെ സമയം ലഭിക്കും.
 സൗരോർജ്ജ കരാറുകൾക്കായി 26.5 കോടി ഡോളർ കൈക്കൂലി നൽകിയെന്ന ക്രിമിനൽ കുറ്റവും ഇവർക്കെതിരെ നിലവിലുണ്ട്.

എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് നേരത്തെ നിഷേധിച്ചിരുന്നു.

Show More

Related Articles

Back to top button