AmericaLatest NewsPolitics

ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ രാജിവെക്കണമെന്ന് ടെക്സസ് സെനറ്റർ.

ഹൂസ്റ്റൺ: ലൈവ്സ്റ്റോക്ക് ഷോ ആൻഡ് റോഡിയോയിൽ  ഉണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ രാജിവെക്കണമെന്ന് ടെക്സസ് സെനറ്റർ പോൾ ബെറ്റൻകോർട്ട് ആവശ്യപ്പെട്ടു.

തർക്കം: അനുമതിയില്ലാത്ത സ്ഥലത്ത് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ജഡ്ജി ലിന ഹിഡാൽഗോയെ റോഡിയോ അധികൃതർ പുറത്താക്കിയിരുന്നു. തനിക്ക് മുൻകൂട്ടി അനുമതി ലഭിച്ചിരുന്നതായും അധികൃതർ തന്നെ ബലംപ്രയോഗിച്ച് മാറ്റിയതായും ലിന ആരോപിച്ചു.

 ആ രാത്രിയിലെ ഷോ ഹൗസ്‌ഫുൾ ആയതിനാൽ ലിനയുടെ ടീമിനെ മുൻകൂട്ടി വിവരം അറിയിച്ചിരുന്നതായും, എന്നാൽ അവർ അത് വകവെക്കാതെ തർക്കമുണ്ടാക്കിയെന്നും അധികൃതർ വ്യക്തമാക്കി. ലിനയുടെ പെരുമാറ്റം മോശമാണെന്ന് കാട്ടി റോഡിയോ എക്സിക്യൂട്ടീവ് കമ്മിറ്റി അവരുടെ ‘എക്സ്-ഒഫീഷ്യോ ഡയറക്ടർ’ പദവി റദ്ദാക്കി.

സെനറ്റർ ബെറ്റൻകോർട്ട് ലിനയുടെ പെരുമാറ്റത്തെ “വിചിത്രം” എന്നാണ് വിശേഷിപ്പിച്ചത്.
ഏകദേശം 9,000 ഡോളർ വിലമതിക്കുന്ന സൗജന്യ ടിക്കറ്റുകളും സൗകര്യങ്ങളും ലഭിച്ചിട്ടും, കൂടുതൽ ആനുകൂല്യങ്ങൾ നിഷേധിച്ചപ്പോൾ ലിന പക്വതയില്ലാതെ പെരുമാറി.എന്ന്‌ അദ്ദേഹത്തിന്റെ പ്രധാന വാദങ്ങൾ

രാജ്യത്തെ മൂന്നാമത്തെ വലിയ കൗണ്ടിയുടെ എമർജൻസി മാനേജ്‌മെന്റ് (OEM) തലവനാണ് ലിന. ഇത്രയും പക്വതയില്ലാത്ത തീരുമാനങ്ങൾ എടുക്കുന്ന ഒരാൾക്ക് ഒരു ചുഴലിക്കാറ്റ് പോലുള്ള അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് സെനറ്റർ ആരോപിച്ചു.

അവർ വീണ്ടും മത്സരിക്കില്ലെന്ന് തീരുമാനിച്ച സാഹചര്യത്തിൽ ഇപ്പോൾത്തന്നെ രാജിവെച്ച് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി പി ചെറിയാൻ

Show More

Related Articles

Back to top button