കുട്ടികളെ കടത്തിയ കേസിൽ പിടിയിലായ സെന്റ് ജോൺസ് ഡയറക്ടർക്ക് 18 മാസം ജയിൽ ശിക്ഷ.

ഡഡ്ലി(മാസച്യുസെറ്റ്സ്) : സെന്റ് ജോൺസ് ഫുഡ് ഫോർ ദ പുവർ പ്രോഗ്രാമിന്റെ സസ്പെൻഡ് ചെയ്യപ്പെട്ട ഡയറക്ടർ റാഫേൽ ജെ. മെസാദ്യുവിന് (39) കോടതി 18 മാസം ജയിൽ ശിക്ഷ വിധിച്ചു.
നേരത്തെ ലഭിച്ച സസ്പെൻഡഡ് ശിക്ഷയുടെ ഭാഗമായുള്ള വ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്ന്, ബാക്കിയുള്ള 18 മാസം കൂടി ജയിലിൽ കഴിയാൻ ഡഡ്ലി ജില്ലാ കോടതി ഏപ്രിൽ 17 നു ഉത്തരവിടുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച കേസിൽ മാർച്ചിൽ ഇയാൾ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് പഴയ ഗാർഹിക പീഡനക്കേസുകളിൽ കോടതിയെ കബളിപ്പിച്ചതിന് ഇപ്പോൾ ശിക്ഷ ലഭിച്ചത്.
\പഴയ കേസുകൾ: ഡയറക്ടറായി ജോലി ചെയ്യുന്ന സമയത്ത് തന്നെ മെസാദ്യുവിനെതിരെ നിരവധി ഗാർഹിക പീഡന പരാതികളും കോടതി വാറന്റുകളും നിലവിലുണ്ടായിരുന്നു. തന്റെ പങ്കാളിയെ മർദ്ദിച്ച കേസിലും കോടതി ഉത്തരവുകൾ ലംഘിച്ചതിനുമാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്.
കഴിഞ്ഞ മാർച്ചിൽ 15 വയസ്സുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പണം നൽകി ഹോട്ടലിലെത്തിയപ്പോഴാണ് വോർസെസ്റ്റർ പോലീസ് ഇയാളെ പിടികൂടിയത്.
സെന്റ് ജോൺസ് പ്രോഗ്രാമിൽ നിന്ന് ഇയാളെ പുറത്താക്കാനുള്ള നടപടികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. മുമ്പ് ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവർക്കെതിരെയും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നത് വലിയ വിവാദമായിരുന്നു. നിലവിൽ ഒരു ഇടക്കാല ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പി പി ചെറിയാൻ





